Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wild Boar Attack

Thiruvananthapuram

കാട്ടുപന്നിയുടെ ആക്രമണം: കാൽനട യാത്രക്കാരിക്ക് പരിക്ക്

വിളപ്പിൽശാല: കാട്ടുപന്നിയുടെ ആക്രമണത്തിൽ കാൽനടയാത്രക്കാരിക്കു പരിക്കേറ്റു. വിളപ്പിൽശാല അണമുഖത്തു മേലെവീട്ടിൽ തങ്കമണിക്ക് (50) ആണ് ഇടത് കൈയ്ക്കു പരിക്കേറ്റത്.

വീട്ടിലേക്ക് നടന്നുപോകുന്നതിനിടെ സമീപത്തുനിന്നും പാഞ്ഞെത്തിയ പന്നി തങ്കമണിയെ ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു കൈയ്ക്കു പരിക്കേറ്റത്.
തങ്കമണി ആശുപത്രിയിൽ ചികിത്സതേടി.

വിളപ്പിൽ പഞ്ചായത്തിലെ നെടുങ്കുഴി, ശാസ്താംപാറ, കരുവിലാഞ്ചി, മുക്കംപാലമൂട്, ചൊവ്വള്ളൂർ, അണമുഖം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യമുണ്ടെന്നു പരാതിയുണ്ട്. നെടുങ്കുഴി പ്രദേശത്ത് കാടുമൂടിക്കിടക്കുന്ന ചവർ സംസ്കരണ ഫാക്ടറി വളപ്പ് നേരത്തെ പന്നികളുടെ താവളമായിരുന്നു. രാത്രിയിൽ ഇവ കൂട്ടമായിറങ്ങി കൃഷിയിടങ്ങളിലെത്തി വാഴയും മരച്ചീനിയും റബറും കുത്തിമറിച്ച് നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. വിളവിറക്കാനാവാത്ത സ്ഥിതിയാണെന്നും കർഷകർ പരാതിപ്പെടുന്നു.

Kerala

കാട്ടുപന്നി കുറുകെ ചാടി; കതിരൂരിൽ ഓട്ടോമറിഞ്ഞ് മത്സ്യവിൽപനക്കാരൻ മരിച്ചു

കൂത്തുപറമ്പ്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ വില്‍പനക്കാരനായ ഗൃഹനാഥന്‍ മരിച്ചു. കൂത്തുപറമ്പ് നരവൂരിലെ അവിട്ടം ഹൗസിൽ എന്‍. പ്രദീപന്‍ (52) ആണ് മരിച്ചത്.

കതിരൂര്‍ മൂന്നാം മൈലില്‍ വച്ച് ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തലശേരി മാര്‍ക്കറ്റില്‍ നിന്നും ഓട്ടോയില്‍ വില്‍പനക്കുള്ള മത്സ്യവും എടുത്ത് നരവൂരിലേക്ക് പോകുകയായിരുന്നു പ്രദീപൻ.

മൂന്നാം മൈല്‍ ടൗണിന് സമീപം വെച്ച് പന്നി കുറുകെ ചാടിയപ്പോൾ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്ക് പറ്റിയ പ്രദീപനെ തലശേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ ഏഴോടെ മരണപ്പെടുകയായിരുന്നു.

District News

കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്രം ഏജന്‍റിനു പരിക്കേറ്റു

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ പത്രം ഏജന്‍റിനു പരിക്കേറ്റു. മണ്ണന്തല സൂര്യാ നഗറിൽവച്ചാണു മണ്ണന്തല അശ്വതി ഭവനിൽ വിജയന് (തന്പി - 70) കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

പന്നിയുടെ കുത്തേറ്റ് കാലൊടിഞ്ഞ വിജയനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണന്തല ഗവ. പ്രസിനു സമീപത്തും സ്റ്റേഡിയം പരിസരത്തും കൈരളി നഗർ മേഖലയിലും കാട്ടുപന്നിശല്യം രൂക്ഷമാണെന്നു നാട്ടുകാർ ആരോപിക്കുന്നു. കാട്ടുപന്നി ശല്യം പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Kerala

പാഞ്ഞെത്തി ആക്രമിച്ച് കാട്ടുപന്നി; അധ്യാപകന് പരിക്ക്, കൈയിലിരുന്ന കുഞ്ഞ് തെറിച്ചുവീണു

മലപ്പുറം: കാട്ടുപന്നി ആക്രമണത്തിൽ അധ്യാപകനും കുഞ്ഞിനും പരിക്ക്. നിലമ്പൂർ അമൽ കോളജിലെ അധ്യാപകൻ മുനീറിനും രണ്ട് വയസുള്ള കുഞ്ഞിനുമാണ് പരിക്കേറ്റത്. മൈലാടി ഗവ. യുപി സ്കൂളിന് സമീപം രാവിലെ 7.10 ഓടെയായിരുന്നു അപകടം.

മൂത്ത കുട്ടിയെ മദ്രസയിൽ വിട്ടിട്ട് തിരികെ നടന്നു വരുമ്പോഴായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. മുനീറിന്‍റെ കാലിന്‍റെ തുടയ്ക്കാണ് പന്നി കുത്തിയത്. ഇതോടെ ഒക്കത്തുണ്ടായിരുന്ന കുഞ്ഞ് തെറിച്ചുവീണു.

കാലിനു ഗുരുതര പരിക്കേറ്റ മുനീറിനെ പ്രാഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Latest News

Corehub Up